Friday, August 15, 2014

ശലഭഗതി

മഴക്കോളിൽ രാത്രിയാകാശമാകെ മൂടിക്കെട്ടി നിന്നു.

മണ്‍സൂണ്‍ തുടങ്ങിയതോടെ വിദേശികൾ തീരമൊഴിഞ്ഞുതുടങ്ങിയിരുന്നു. സീസണിന്റെ അവസാന ശ്വാസം പോലെ കടപ്പുറത്തെ റിസോർട്ടുകളിൽ നിന്നുള്ള ബൾബിന്റെ മങ്ങിയ വെളിച്ചം അവിടവിടായി കാണാം. വിദേശികളോഴിയുന്നതോടെ മണ്‍സൂണാഘോഷിക്കാനെത്തുന്ന സ്വദേശികൾ മുറികൾ ഏറ്റെടുത്തുതുടങ്ങി

ചെമ്പരത്തികൾ വേലിയായി നിന്നിരുന്ന റിസോർട്ടിനു മുന്നിലായി ധാരാളം കാറ്റാടി മരങ്ങൾ നിൽക്കുന്നുണ്ട്. സീസണിൽ കഞ്ചാവുവിറ്റുനടന്നിരുന്ന- സ്ഥലത്തെ പയ്യന്മാരുടേയും ഹിപ്പികളുടെയും താവളമായിരുന്നു അത്. തീകായുന്ന ഗിറ്റാർ സംഗീതത്തിന്റെയും ആർപ്പുവിളികളുടേയും വിടവാങ്ങലിൽ തീരത്തിന് ഒരു ശ്മശാനമൂകത കൈവന്നിരുന്നു. കടൽക്കാറ്റിൽ ചൂളം വിളിക്കുന്ന കാറ്റാടികൾ വിജനമായ  തീരത്തെ രാത്രിയുടെ ഭീകരത വർധിപ്പിച്ചു.

തിര കുറഞ്ഞ ഒരു കടപ്പുറമായിരുന്നു അത്. തീരത്തെങ്ങും അപായസൂചനയുടെ ചുവന്ന ബോർഡുകൾ. മഴക്കോളിന്റെ നരച്ചവെളിച്ചത്തിലും തിളങ്ങുന്ന മണലിൽ  ബോർഡുകൾ മിഴിച്ചു നിന്നു. ഭയപ്പെടുത്തുന്ന ഒരു ശാന്തതയായിരുന്നു അവിടുത്തെ തിരകൾക്ക്. ശബ്ദമുണ്ടാക്കാതെ മറിയുന്ന തിരകൾഅടിയൊഴുക്കിന്റെ അപായം മറച്ചുപിടിക്കുന്ന നിഗൂഢശാന്തതയായിരുന്നു തീരത്തിന്

പക്ഷെ രാവേറെയാവുന്തോറും തിരകളുടെ സ്വഭാവം മാറുന്നപോലെ തോന്നി. അവ കൂടുതൽ ശക്തിയാർജിച്ചപോലെആരും കാണാതെ തിരകൾ മണൽപ്പരപ്പുകൾ കയ്യേറി പുതിയ അതിർത്തികൾ തീർത്തുകൊണ്ടിരുന്നു

അകലെ മറയുന്ന കടൽക്കാക്കകളുടെ കരച്ചിലുംനിഗൂഢ സ്വഭാവമുള്ള തിരകളും സഞ്ചരിക്കുന്ന ഒരു വിചിത്ര തീരമായിരുന്നു അത്ആരെയോ കണ്ടിട്ടെന്ന പോലെ മണൽപ്പരപ്പിലെ ചെറു ജീവികൾ തങ്ങളുടെ മാളങ്ങളിലേക്ക് വേഗത്തിൽ ഊർന്നിറങ്ങി.  

റിസോർട്ടിന്റെ വേലിയിലെ ഇതൾ കൂമ്പിയ ചെമ്പരത്തിപ്പൂക്കൾ രാത്രിക്കാറ്റിൽ ആടിക്കൊണ്ടിരുന്നു. കമാനാകൃതിയിൽ  ചെടികൾ പടർത്തിയ തുറന്ന കവാടത്തിനു വശത്തായി റിസോർട്ടിന്റെ കാവൽക്കാരൻ ഗാഡ  നിദ്രയിലാണ്ടിരുന്നു. റിസോർട്ടിനകത്തു നിന്നും തന്നിലേക്കടുത്തു വന്ന പെണ്‍കുട്ടിയുടെ  കാലടിശബ്ദം അയാളെ ഉണർത്തിയില്ല. കാവല്ക്കാരനും, കാവൽ നിറുത്തിയ ചെമ്പരത്തിപ്പൂക്കളും കാണാതെ കവാടം കടന്നവൾ അകലെയുള്ള തിരകളെ ലക്ഷ്യമാക്കി ഇറങ്ങി നടന്നു. അവളുടെ കണ്ണുകൾ ഒരു യോഗിയെപ്പോലെ ശാന്തമായിരുന്നു.

നീളമുള്ള വെളുത്ത ഗൌണായിരുന്നു അവളുടെ രാത്രിവസ്ത്രം. കുഞ്ഞു റോസാപ്പൂക്കൾ തയ്ച്ചുപിടിപ്പിച്ച, കഴുത്തിലും കൈത്തണ്ടയിലും ഫ്രിൽ ഉള്ള ഒരു വെളുത്ത ഗൌണ്‍. കാറ്റിലുലയുന്ന അവളുടെ അയഞ്ഞ വസ്ത്രത്തിന്റെ ശബ്ദം ഒരു പായ്ക്കപ്പലിനെ ഓർമിപ്പിച്ചു. ലക്ഷ്യബോധമുണ്ടെന്ന് തെറ്റുധരിപ്പിക്കാവുന്ന പതിയെ നീങ്ങുന്ന വളരെച്ചെറിയ കാലടികളായിരുന്നു അവളുടേത്‌. കാറ്റാടിമരങ്ങളും കടന്ന് നിശ്ചലോളങ്ങൾ ഉറങ്ങിക്കിടക്കുന്ന പൂഴിമണ്ണിലൂടെ അവളുടെ സ്വപ്നാടനം തുടർന്നു

നടത്തിനനുസരിച്ച് ഉയർച്ചതാഴ്ച്ചകളില്ലാത്ത, കൈകൾ വീശാത്ത  ഒരു യന്ത്രപ്പാവയെപ്പോലെ അവൾ ഒഴുകിനീങ്ങി

ചാളത്തടികൾ കൂട്ടിയിട്ടിരുന്ന വിസ്തൃതമായ വിജനതീരത്തിലൂടെ തെരുവുനായ്ക്കൾ കടിപിടികൂടിക്കളിച്ചുകൊണ്ട് അവളെ കടന്നുപോയി.

അവളുടെ നിദ്രയുടെ ആഴങ്ങളിലേക്ക് ശബ്ദങ്ങൾ എത്തിച്ചെർന്നില്ലചക്രവാളത്തിൽ നിന്നും വ്യതിചലിക്കാത്ത കണ്ണുകളുമായി രാത്രിയുടെ നിഗൂഢതിരകളെപ്പോലെ അവൾ പതിയെ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.

സ്വപ്നസഞ്ചാരത്തിന്റെ പാത കടൽത്തിട്ടയിലവസാനിച്ചു.തിരകളിപ്പോൾ കടൽതിട്ട വരെയെത്തുന്നുണ്ട്. പകലിനെയപേക്ഷിച്ച് തീരം നേർപകുതിയായി ചുരുങ്ങിയിരിക്കുന്നു. താഴ്ച്ചയുള്ള മണൽപ്പടി കടലിനെ വരിഞ്ഞു നിർത്തിയിരിക്കുന്ന പോലെ തോന്നി.

അവൾ ദൂരെയേതോ ബിന്ദുവിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. കാറ്റിൽ അഴിച്ചിട്ട അവളുടെ ചുരുളൻമുടി മുഖത്തടിക്കുന്നുണ്ട്. തുലനം നഷ്ടപ്പെട്ടതു പോലെ അവൾ  കാറ്റിൽ  ചെറുതായി ആടിക്കൊണ്ടിരുന്നു.

പെട്ടെന്നെവിടെനിന്നോ ഒരൊഴിഞ്ഞ മദ്യക്കുപ്പി അവൾക്കു മുന്നിലായി കടലിൽ വന്നു വീണു. അയാൾ അത് മനപ്പൂർവ്വം അവളെ ഭയപ്പെടുത്താൻ ചെയ്തതാണ്.

പക്ഷെ അവളിൽ ഒരു മാറ്റവും ഉണ്ടായില്ല. അവൾ നിർവികാരയായി ദൂരേക്ക്നോക്കി നിന്നു.

അയാൾക്ക്കൌതുകം തോന്നി.

വശത്തായി അൽപ്പം മാറി ലൈറ്റ് ഹൌസിലേക്കുള്ള  പാറക്കെട്ടുകളിൽ ഇരിക്കുകയായിരുന്നു അയാൾഅവളുടെ അടുത്തേക്ക് എഴുന്നേറ്റ് നടക്കുന്നതിനിടെഅവൾ നോക്കുന്ന ഭാഗത്തേക്ക് അയാൾ ശ്രദ്ധിച്ചു. കടലിൽ ദൂരെയൊരു ഭാഗത്ത്കുറച്ചിടത്തായി വെളിച്ചം വീഴുന്നതായി കണ്ടു.

അയാൾ നടന്ന് അവൾക്കരികിലെത്തി.

"ബ്യൂട്ടിഫുൾ.., അല്ലെ?" കുഴയുന്ന നാവുമായി അയാൾ സംസാരം തുടങ്ങിവച്ചു.

അവൾ നിശബ്ദയായി തന്നെ തുടർന്നു.

മദ്യം തളർത്തിയ അയാളുടെ കണ്ണുകൾ  ഇരുട്ടിലും അവളുടെ ദേഹത്തിഴഞ്ഞുകയറി. കാറ്റിൽ ദേഹത്തൊട്ടിയ വെളുത്ത ഗൌണിലൂടെ അവളുടെ മാറിടത്തിന്റെ ഉയർച്ച താഴ്ചകൾ അയാൾ ശ്രദ്ധിച്ചുനിന്നു

അയാൾ ഉമിനീരിറക്കി.

ദൂരെയെവിടെയോ നായ്ക്കൾ വല്ലാതെ കുരക്കുകയും ഉച്ചത്തിൽ ഓലിയിടുകയും ചെയ്യുന്നുണ്ട്. ഈർപ്പമുള്ള അന്തരീക്ഷത്തിൽ അവയുടെ ശബ്ദം ഇങ്ങുവരെ വളരെ വ്യക്തമായി കേൾക്കാം.

അയാൾ കണ്ണുകൾ കൂർപ്പിച്ച് ചുറ്റും നോക്കി.അവളുടെ കൂടെ ആരുമില്ലെന്നു മനസിലാക്കി.

ഇരുട്ടിൽ അവളുടെ മുഖം വ്യക്തമല്ല. പാറിപ്പറക്കുന്ന മുടിയുമായി ചുറ്റുപാടുകളെ അവഗണിച്ച് കാറ്റിലാടുന്ന പ്രതിമപോലെ അവൾ നിന്നു.

ചിതറിയ ചിന്തകൾ അയാളിൽ എങ്ങുനിന്നോ പേടിയെത്തിച്ചുഅയാൾ അവളുടെ കൈനഖങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

പറയാൻ വന്നതെന്തോ മറന്നിട്ടെന്നപോലെ പെട്ടെന്നയാൾ ഒരു മൂളലോടെ സംസാരം ആരംഭിച്ചു,

"ങാ......ഒറ്റയ്ക്കാണോ?"  ഒരു അഭിസാരികയോടെന്ന പോലെ പതിഞ്ഞ സ്വരത്തിൽ അയാൾ ചോദിച്ചു.

അൽപ്പസമയം ഉത്തരത്തിനായി അയാൾ നിശബ്ദത പാലിച്ചു. അയാൾ വീണ്ടും തുടർന്നു,

"ആത്മഹത്യാശ്രമമാണോ..ങേ .. ?" അയാൾ അർഥം വച്ചു മൂളിക്കൊണ്ട് മുഖത്ത് ഒരു ചിരി വരുത്തി.

അവളിൽ വികാരവ്യതിയാനങ്ങളൊന്നും തന്നെ സംഭവിച്ചില്ല.

അവളെ എന്തോ അലട്ടുന്നതായി അയാൾക്കു തോന്നി. ഒരുപക്ഷെ പേടി കൊണ്ടായിരിക്കാം അവൾ ഒന്നും മിണ്ടാത്തത്അയാളുടെ മനസ്സിൽ ചെറുതായുണ്ടായിരുന്ന പേടിയും മാറി.

അയാൾ വീണ്ടും ചുറ്റും നോക്കി. എങ്ങും ഇരുട്ട് മാത്രം. ലൈറ്റ് ഹൌസിൽ നിന്നും വെളിച്ചത്തിന്റെ ഒരു ദണ്ട് ആകാശത്തെ കീറിമുറിച്ചുകൊണ്ട് അവർക്കു മുകളിലായി ഇടയ്ക്ക് റോന്തുച്ചുറ്റുന്നുണ്ടായിരുന്നുദൂരെ കാറ്റാടികൾക്കപ്പുറത്ത് ചില വെളിച്ചം കാണാം. പക്ഷെ അവിടന്ന് ഇരുട്ടത്തു നോക്കിയാൽ ഒന്നും വ്യക്തമാകില്ലഅയാൾ വീണ്ടും ഉറപ്പുവരുത്തി.

മദ്യത്തിൽ തൂങ്ങിയ അയാളുടെ കണ്ണുകൾ അവളുടെ ചലനങ്ങളെ രൂക്ഷമായി നോക്കിക്കൊണ്ടിരുന്നു.

അയാളുടെ ശ്വാസോച്ച്വാസങ്ങൾക്ക് വേഗത കൈവന്നുഅയാൾ പതിയെ അവളുടെ ചുമലിൽ കൈവച്ചു.
അവളിൽ എതിർപ്പൊന്നും ഉണ്ടായില്ലഅയാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു,

" ഇരിക്ക് " ഒരാജ്ഞയുടെ സ്വരം അയാളുടെ ശബ്ദത്തിൽ വന്നു ചേർന്നു.

അയാൾ അവളുടെ ചുമലിൽ ബലമായമർത്തി. അനുസരണയുള്ള ഒരു വളർത്തുമൃഗത്തെപ്പോലെ അവൾ മണലിലേക്ക് നിവർന്നു കിടന്നു

പ്രതീക്ഷിക്കാതെ കൈവന്ന സൌഭാഗ്യത്തേക്കുറിച്ചോർത്തപ്പോൾ അയാളിൽ ഉദ്ധാരണമുണ്ടായി. സന്തോഷവും ഉദ്വേഗവും കലർന്ന ഒരു പുഞ്ചിരി അയാളുടെ മുഖത്തു മിന്നിമാഞ്ഞുമണലിൽ പുതഞ്ഞു കിടന്നിരുന്ന അവളുടെ ഗൌണ്‍ അയാൾ മുകളിലെക്കുയർത്തി അവളുടെ മുഖത്തേക്കിട്ടു.അവളുടെ അടിവസ്ത്രങ്ങൾ അയാൾ ശ്രദ്ധയോടെ അഴിച്ചു മാറ്റി. രാത്രിയുടെ ഇരുട്ടിലും ശരീരത്തെ അയാൾ നോക്കി നിന്നുകാമവെറി അയാളുടെ കണ്ണുകളിലെ തിളക്കം കെടുത്തിമദ്യം മണക്കുന്ന അയാളുടെ ചുണ്ടുകൾ അവളിലമർന്നുഉപ്പുകാറ്റേറ്റ് മയപ്പെട്ട അവളുടെ ശരീരത്തിന്റെ രുചി നുകർന്നപ്പോൾ ആർത്തിക്കു മാത്രം ഉണ്ടാക്കാൻ കഴിയുന്ന ശബ്ദങ്ങൾ അയാൾ പുറപ്പെടുവിച്ചു. പ്രതികരിക്കുകയോ,അഭിനയിക്കുകയോ ചെയ്യാത്ത ഒരു വേശ്യയെപ്പോലവൾക്കിടന്നു

അയാൾ വസ്ത്രങ്ങളഴിച്ച് അവളിലേക്കമർന്നു. നിദ്രയുടെ കാണാകയങ്ങളിൽപ്പെട്ടൊഴുകിയിരുന്ന അവൾ ഒന്നു ഞരങ്ങുക മാത്രം ചെയ്തുഅവർക്കടിയിൽപ്പെട്ട മണ്‍‍തരികൾ കൂടുതൽ കൂടുതൽ ഞെരിഞ്ഞമർന്നുകൊണ്ടിരുന്നു.

അയാൾ വലിച്ചെറിഞ്ഞ മദ്യക്കുപ്പിയെ തിരകൾ വീണ്ടും തീരത്തെത്തിച്ചു . കുപ്പി മണൽത്തിട്ടയിൽ വന്നിടിച്ച്ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. അരോചകമായ ശബ്ദം കാറ്റിലവിടമാകെ പാറിനടന്നു.

ആവർത്തനവിരസതക്കൊടുവിൽ അയാളുടെ വെറിയടങ്ങി.

കിതപ്പോടെ എഴുന്നേറ്റ് മദ്യമയമായ കണ്ണുകൾ ചുറ്റും ഓടിച്ചുഅയാളുടെ കൈത്തണ്ടയിലും കാൽമുട്ടിലും പറ്റിയിരുന്ന മണൽത്തരികൾ തട്ടിക്കളഞ്ഞു വൃത്തിയായി. അയാൾ വസ്ത്രങ്ങൾ ധരിച്ചു.അയാൾ പതിയെ അവളുടെ മുഖത്തുനിന്നും ഗൌണിന്റെ അറ്റം എടുത്ത് അവളുടെ ശരീരം മറച്ചിട്ടു.

ചുരുൾമുടികൾ മറച്ച അവളുടെ മുഖത്തേക്ക് അയാൾ ഒരു നിമിഷം നോക്കി നിന്നു. മുടിയുടെ മറ നീക്കി മുഖം ആദ്യവും അവസാനവുമായി ഒരു നോക്കു നോക്കാൻ അയാൾക്കു തോന്നിയില്ല.

കടലിൽ പ്രഭാതത്തിന്റേതായ വെട്ടം കണ്ടു തുടങ്ങി.

പോകുന്നതിനു മുൻപ് അയാൾ ഒരു നിമിഷം തിരയിലാടുന്ന തന്റെ മദ്യക്കുപ്പിയെ നോക്കി നിന്നു. തീരത്തെ വെട്ടിപ്പിടിക്കലിന്റെ അർത്ഥശൂന്യത മനസിലാക്കിയിട്ടെന്നപോലെ കടൽത്തിരകളപ്പോൾ പാശ്ചാതാപത്തോടെ ഉൾവലിയുകയായിരുന്നു

ഉറക്കാത്ത കാലുകളുമായി തിരിഞ്ഞുനോക്കാതെ മണൽ തെറിപ്പിച്ചുകൊണ്ട് അയാൾ അവിടന്നു നടന്നു നീങ്ങി.

തീരത്തടിഞ്ഞൊരു പ്രേതം പോലെ അവളവിടെക്കിടന്നു. മദ്യത്തിന്റെ വിയർപ്പുഗന്ധം പറ്റിയ അവളുടെ വസ്ത്രങ്ങൾ കടൽക്കാറ്റിൽ വിറച്ചുകൊണ്ടിരുന്നു.

തീരത്തെ ഇരുട്ടിന്റെ കാഠിന്യം കുറഞ്ഞു തുടങ്ങിയിരുന്നു. കടലിൽ ദൂരെയെവിടെയോ മിന്നലിന്റെ വേരുകളിറങ്ങി.

അപ്പോഴേക്കും അയാൾ നടന്ന് ദൂരെ തീരത്തെ ഈർപ്പത്തിന്റെ മറയിലേക്കായിക്കഴിഞ്ഞിരുന്നു

ഒരു ദുശ്ശകുനം പോലെ എങ്ങുനിന്നോ വന്ന നിശാശലഭങ്ങൾ കടൽക്കരയിൽ കിടക്കുന്ന അവളെ വട്ടമിട്ടു പറന്ന് എവിടേക്കോ പോയിമറഞ്ഞു.

രാത്രിയുടെ അവസാന യാമങ്ങൾ പിന്നിടുമ്പോഴും അവൾ നിദ്രയിലാണ്ടുകിടന്നു

അകലെക്കണ്ട മിന്നലുകൾ തീരത്തിന്റെയാകാശത്തും മുഴങ്ങിത്തുടങ്ങി

മഴയുടെ ആദ്യതുള്ളികൾ മുഖത്തു വീണപ്പോൾ അവൾ കണ്നുകൾ തുറന്നു.അവിടം അപ്പോഴും വിജനമായിരുന്നു. പെട്ടെന്ന് മഴക്ക് ശക്തിയാർജിച്ചു.

ഞെട്ടലോടെ അവൾ എഴുന്നേറ്റിരുന്നു ചുറ്റും നോക്കി. സ്ഥലകാലബോധം വീണ്ടെടുക്കാനാവാത്ത വിഭാന്തിയുടെ കണ്ണുകൾ പിടയാൻ തുടങ്ങി.
പേടിയോടെ ധൃതിയിൽ എഴുന്നെൽക്കാൻ ശ്രമിച്ച അവൾ താഴെ വീണു.അപ്പോഴാണ്ദേഹത്തെ ചുവന്ന പാടുകൾ ശ്രദ്ധിച്ചത്മാറിടം നീറുന്ന പോലെ തോന്നി. കൈകാലുകൾ കുഴഞ്ഞവൾ മണ്ണിലിരുന്നു. വിഭ്രാന്തിയുടെ കണ്ണുകൾ താഴേക്കു നീണ്ടു.
വയറിനടിയിൽ പറ്റിപ്പിടിച്ചിരുന്ന രക്തം മഴയിൽ ഒലിച്ചു തുടങ്ങിയിരുന്നു. കൌമാരം പിന്നിടാത്ത അവളെ ഒരുതരം മരവിപ്പ് ബാധിക്കുന്നതുപോലെ തോന്നി.
അവൾ പൊട്ടിക്കരഞ്ഞു.
ആർത്തിരമ്പുന്ന മഴ അവളുടെ ശബ്ദത്തെ പുതഞ്ഞു.
തീരത്തു വീണ മഴത്തുള്ളികൾ അവളുടെ വെളുത്ത വസ്ത്രങ്ങളിൽ മണല്‍ തെറുപ്പിച്ചുകൊണ്ടിരുന്നു. ഉൾക്കടലിൽ മഴയുടെ പേടിപ്പെടുത്തുന്ന ഭീമാകാരമായ വെളുത്ത രൂപങ്ങൾ മാറി മറിയുന്നതു കണ്ടു
എങ്ങലുകൾ മരവിപ്പായി മാറിത്തുടങ്ങി

തീരത്തേക്ക് തിര കൊണ്ടുവന്ന കുഞ്ഞുശംഖുകളെ അവൾ നിസങ്കമായി നോക്കിയിരുന്നു. മഹാസമുദ്രതാളസ്വഭാവങ്ങൾ മുഴുവൻ ഉള്ളിലൊളിപ്പിച്ചിരിക്കുന്ന കുഞ്ഞു സമുദ്രബീജങ്ങളാണവ

കോരിച്ചൊരിയുന്ന മഴയിൽ അവളുടെ ചെവികൾ കൊട്ടിയടഞ്ഞു.വിളറി പിടിച്ചോടിയ ചിന്തകൾ എല്ലാം ഒരു വടക്കുനോക്കിയന്ത്രം പോലെ ഒടുവിൽ ഒരേ ചോദ്യത്തിൽ തന്നെ വന്നു നിന്നു.
"ആര്‌ ?"
തേങ്ങുന്ന അവളുടെ പല്ലുകൾ പരസ്പരം കടിച്ചമർന്നു.

ഉത്തരം കിട്ടാതെ  വലിയ തീരത്തു സ്ഥാപിച്ചൊരു പ്രതിമ പോലെ അവൾ മഴയിൽ കുതിർന്നോലിച്ചുകൊണ്ടിരുന്നു

ഒഴിഞ്ഞൊരു മദ്യക്കുപ്പിയെ തിരകൾ അപ്പോഴും തീരമാകെ കൊണ്ടുനടക്കുകയായിരുന്നു.

6 comments:

  1. ആര്..??

    കഥയില്‍ ചോദ്യം പാടില്ലല്ലോ ല്ലേ.?

    ReplyDelete
    Replies
    1. this is the first chapter of my upcoming novel

      Delete
  2. ബോണിയുടെ കഥകള്‍ വായിച്ചിട്ട് കുറെ നാള്‍ ആയല്ലോ എന്ന് ഓര്‍ത്തിരുന്നു ഇടക്ക്! ഇന്ന് അല്പം താമസിച്ചതിനാല്‍ വായന നാളേക്ക് മാറ്റിവയ്ക്കുന്നു. ആശംസകള്‍

    ReplyDelete